മുല്ല

ആരുമറിയാതിരിക്കാൻ 

അവൾ രാത്രി മാത്രം വിരിഞ്ഞു. 

കനത്ത കൂരിരുട്ടിലും കാണുന്ന

തൂവെള്ള നിറമായിരുന്നവൾക്ക്.

ഒരു സ്വപ്നങ്ങളും ഇല്ലാത്തവളല്ലവൾ.

എല്ലാ നിറവും പ്രതിഫലിപ്പിക്കുന്ന 

എല്ലാത്തിനോടുമിണങ്ങുന്ന 

ധവള വർണമായിരുന്നവൾക്ക്.

സുഗന്ധം പരത്തിയവൾ ചിരിച്ചപ്പോ-

ളവൾ വിരിഞ്ഞതെല്ലാരുമറിഞ്ഞു.

ചിലരവളെ കയ്യിലെടുത്തു താലോലിച്ചു.

ചിലരവളെ മാലയാക്കി തലയിൽ ചൂടി.

ചിലരവളെ ഭഗവാനു ചാർത്തി.

വൈകുന്നേരമായപ്പോൾ വാടിക്കരഞ്ഞു

സുഗന്ധം നഷ്ടപ്പെട്ട അവളെ 

തൊടിയിലേക്കു വലിച്ചെറിഞ്ഞു 

______________________________________Chinju, II MA English (2019-21)

No comments:

Post a Comment

Note: Only a member of this blog may post a comment.